Monday, November 30, 2009

മഴകെടുതിയുടെ നേര്‍കാഴ്ച്ചകള്‍


ജിദ്ദയില്‍ എത്തിയിട്ട് എട്ട് വര്‍ഷത്തില്‍ അധികമായെങ്കിലും ഇത്ര മാത്രം മഴ കണ്ട്ട്ടില്ല.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലിപ്പഴ വര്‍ഷതൊടെ പെയ്ത മഴയായിരുന്നു എന്റെ ചെറിയ പ്രവാസ ജീവിതത്തിനിടയില്‍ കണ്ടത്. രാവിലെ ഫ്ലറ്റില്‍ നിന്ന് ഇറങ്ങുബൊള്‍ തന്നെ മഴ ചാറിതുടങ്ങിയിരുന്നു. അല്‍ ഖുമറയിലെ ഫാക്ടറിയില്‍ എത്തിയ ഉടനെ മഴ കനത്തു. കുറച്ചകലെ വിജനമായ മരുപ്രദേശത്ത് ഒരു യാര്‍ഡ് ഉണ്‍ദ് കംബനിക്ക് അവിടെ പരിശേധിക്കാനും വേണ്ട മുന്‍ കരുതല്‍ എടുക്കനുമായ് കുറച്ച് പേരെ അങ്ങേട്ട് അയച്ചു. അധികം കഴിഞില്ല അവര്‍ വിളിച്ചു, 2അടി ഉയരത്തില്‍ വെള്ളം പൊന്തിയെന്നും വെയര്‍ഹൊസ്വെള്ളത്തിലായിയെന്നും അറിയിച്ചു. ക്യാമറയുമായി ഞാനും സഹപ്രവര്‍ത്തകനും ക്ലയിമിന് ആവശ്യമായ ചിത്രങ്ങള്‍ എടുക്കാന്‍ തിരിച്ചു. കാറും ജീപ്പും പറ്റില്ലന്ന് ഉറപ്പായതിനാല്‍ ട്രയിലറിലായിരുന്നു യാത്ര.



അധിക ദൂരം പിന്നിട്ടില്ല ട്രയിലര്‍ വെള്ളം കയറി പണിമുടക്കി, മണിക്കൂറുകള്‍ വെള്ളകെട്ടിനു നടുവില്‍ ട്രയിലറില്‍ ഇരുന്നു. ഒടുവില്‍ മറ്റെരു ട്രയിലര്‍ വടം കെട്ടിവലിച്ചുകരക്കുകയറ്റി. ഒടുവില്‍ കംബനിയില്‍ മടങ്ങിയെത്തി, കംബനി ബസ്സില്‍ റൂമിലെക്ക് തിരിച്ചു. ഹരാജ് വഴിയായിരുന്നു യാത്ര, സൂഖിനടുത്തെത്തിയപ്പെഴെക്കും വെള്ളം കൂടി വന്നു കുറച്ചകലെ ഒരു ഡിയെന്നെയും കാറും വഴിമുടക്കികുറുകെ കിടക്കുന്നു. അരക്കുവെള്ളത്തില്‍ നീന്താന്‍ മാനസികമായി തയ്യാറായികഴിഞിരുന്നു, ഫിലിപ്പിനെ ഡ്രയിവറുടെ മനസ്സാനിധ്യം ഞങ്ങളെ മഹജറില്‍ എത്തിച്ചു.



പിറ്റെ ദിവസം വീണ്ടും ക്യാമറയുമായി ഗറെനിയ യാര്‍ഡ് ലക്ഷ്യ്മാ‍ക്കി മറ്റ് ഒരു ട്രയിലറില്‍ യാത്ര തിരിച്ചു. വഴിനീളെ കണ്ട കാഴ്ച്ചകളാണ് താഴെ യുള്ള ചിത്രങ്ങള്‍



ചിത്രങ്ങളെടുത്ത് തിരിചു പുറപ്പെട്ട ഞങ്ങള്‍ മറ്റൊരു സ്തലത്ത് കുടുങ്ങി, പ്രതീക്ഷയൊടെ രണ്ട് മണിക്കുര്‍ കാത്തിരുന്നു ഒടുവില്‍ ഞങ്ങള്‍ക്കരികത്ത് വേറൊയും രണ്ട് ട്രയിലര്‍ കുടുങ്ങി. ഒടുവില്‍ ഒരു ഫോര്‍ വീല്‍ ടിപ്പര്‍ വലിച്ചുകയറ്റുംബൊള്‍ സമയം ഇരുട്ടിയിരുന്നു.




Wednesday, November 25, 2009

നെസ്റ്റാള്‍ജിയ

കല്ലായ് പുഴയും മരവ്യവസായവും ഓര്‍മ്മ മാത്രമാകുമൊ? 50 മീറ്ററില്‍ അധികം നീളത്തില്‍ മരങ്ങള്‍ കൂട്ടികെട്ടി നിര്‍മ്മിച്ച് പുഴയിലൂടെ ഒഴുകിവരുന്ന ചങ്ങാടങ്ങള്‍, അതിനുമുകളിലൂടെ നീളന്‍ മുളയുമായി നടന്ന് നീങ്ങുന്ന തുഴച്ചല്‍കാരനും എല്ലാം മനോഹരമായ കാഴ്ച്ചയായിരുന്നു. കല്ലായിലെ മര വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ഇത്തരം ചങ്ങാടങ്ങളെ തെരപ്പന്‍ എന്നായിരുന്നു പറഞിരുന്നത്. ഈര്‍ച്ചമില്ലുകളുടെ മുളല്‍ നിലച്ചിട്ട് കാലമേറെയായി. പൂട്ടികിടക്കുന്ന ചില മില്ലുകള്‍ വെയര്‍ ഹൌസ്സുകളും മറ്റുമായ്, അതുമല്ലാതെ ചിലത് വന്യജീവികളുടെ ആവാസകേന്ദ്രമായ് മറുന്നതാണ് അടുത്തകാലത്തെ പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അവശേഷിക്കുന്ന വിരലിലെണ്ണവുന്ന മില്ലുകളെ നിലനിര്‍ത്തുന്നത് പാഴ്ത്തടികളും വിദേശ ഇറക്കുമതി മരങ്ങളുമാണ്. പുഴക്കരയില്‍ നിന്ന് ട്രക്കുകളില്‍ നിന്ന് കൂറ്റന്‍ മരങ്ങള്‍ ഉരുണ്ട് വീഴുന്നത്തും തിരിച്ചു കയറ്റുന്നതും ബല്യകാലത്ത് താല്പര്യത്തൊടെ നോക്കി നില്ക്കാറുണ്ടായിരുന്നു. ആ ഖലാസികളുടെ ഈരടികള്‍ ഇന്ന് കേള്‍ക്കനെ ഇല്ല. ചില തനത് പേരുകള്‍ ഈ മേഖലയില്‍ ഉപയോഗിക്കുന്നത് കാണാന്‍ സാധിച്ചിട്ടുണ്ട്, മൂപ്പനും കേടുനോക്കിയും നംബര്‍ കൊത്തിയും അളത്തകാരനും മറ്റും. നമ്മില്‍ അറിയാതെ ഉയര്‍ന്നുവരുന്ന ചില നൊസ്റ്റാള്‍ജിക്ക് ഫീലുകളുകള്‍ അതു ചിലപ്പോള്‍ നമ്മുടെ ചുറ്റുപാടുമായി ബന് ധപ്പെട്ടതാകാം

Thursday, November 19, 2009

വില്ലനോ...?


റെയില്‍പാത ഒരുപാട് നാടുകളുടെ വികസനസ്വപ്നമാണ്, എന്നാല്‍ ശരാശരി പയ്യാനക്കല്‍കാരുടെ വികസനസ്വപ്നത്തിലെ വില്ലനാണ്....