Sunday, March 13, 2011

മസ്തിഷ്ക്കഭാരതി വിശ്വ സര്‍വ്വകലാശാലകള്‍...


എന്റെ സ്ക്കൂള്‍ കാലയളവില്‍ തന്നെ ഈ മസ്തിഷ്ക്ക് കോളേജ് വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു...  സ്ക്കൂളുകള്‍ക്ക് മുന്‍പിലും  ഇടവഴികളിലും ഒട്ടിച്ച് പോസ്റ്ററുകളില്‍  98 ശതമാന SSLC വിജയത്തിന്റെ വാര്‍ത്ത യായിരുന്നു..   പിന്നീട് കാണുന്നത് കോഴിക്കോട്ടെ നഗരപ്രാന്തങ്ങളില്‍ SSLC പരാജയപെടുന്നവരെ വിജയിപ്പിച്ചെടുക്കുന്ന പ്രത്യേക  സെല്ല് ഈ വിദ്യഗ്രഹത്തില്‍ വളര്‍ന്ന് വരുന്നതാണ്.   കാലത്ത് 6 മണിമുതല്‍ 8 വരെ ഒരു ബാച്ച്  അതിന് ശേഷം 9 മുതല്‍ 1വരെ 1മതല്‍ 5 വരെ 5മുതല്‍ 7 വരെ. എന്നിങ്ങനെ ഇടമുറിയാതെ ബാച്ചുകളൊരുക്കി സജീവമാകുന്ന സമാന്തര വിദ്യാഭ്യാസ കച്ചവടം..  അതിലൂടെ  ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ തൊഴില്‍ രഹിതരുടെ  ഇടക്കാല അത്താണിയാവുകയുമായിരുന്നു ഈ പ്രസ്ഥാനം.. ആദ്യകാലത്ത് ഒമ്പതും പത്തും ക്ലാസുകള്‍ക്കാണ് ട്യൂഷന്‍ ആരംഭിച്ചതെങ്കില്‍ പിന്നീട് കുറഞ്ഞ കാലയളവിനുള്ളില്‍  അഞ്ചുമുതലുള്ള ക്ലാസുകള്‍ക്ക് ട്യൂഷന്‍ ആരംഭിച്ചത് അറിച്ചിയിച്ചുകൊണ്ടുള്ള ബഹുവര്‍ണ്ണ പോസ്റ്ററുകളാണ് കാണുന്നത്.


1980 കളുടെ തുടക്കത്തിലാണ് ട്യൂഷന്‍സെന്റ്റുകള്‍ പാരലല്‍ കോളേജുകളായി രൂപാന്തരം പ്രാപിക്കുന്നത് എന്നാണ് തോന്നുന്നത്   ലോവര്‍ പ്രൈമറിക്ക് വരെ ഇവിടങ്ങളില്‍ ക്ലാസുതുടങ്ങിയത് 80 കളുടെ ഒടുക്കത്തിലും..  80 കളില്‍..  പെട്രോ ഡോളറിന്റെ വരവോടെ എഴുപതുകളുടെ പട്ടിണി ദിനങ്ങളില്‍ നിന്നും വിഭിന്നമായ ഒരു സാമൂഹികാന്തരീക്ഷം ഉരുതിരിയുകയായിരുന്നു.      രാഷ്ട്രീയ അക്രമ സമര ആഭാസങ്ങളുടെ കേന്ദ്രമായിരുന്നു   അക്കാലത്തെ സര്‍ക്കര്‍ സ്ക്കൂളുകള്‍..  ആഴ്ച്ചവട്ടത്തെ ഹൈസ്ക്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഈയുള്ളവന്‍ സ്ക്കൂളില്‍ ഉയര്‍ന്ന് കേട്ട മുദ്രാവാക്യത്തില്‍ ഒരു ‘തങ്കമണി’ സംഭവം ഉണ്ടായിരുന്നു..  അത്  വല്ല കുമാരസംഭവം പോലെ ഒന്നാണ് എന്നായിരുന്നു അക്കാലത്തെ ധാരണ,  മറിച്ച് തങ്കമണി ഇടുക്കിയിലെ പ്രദേശത്തിന്റെ പേരാണെന്നും മറ്റും മനസ്സിലാകുമ്പോഴേക്കും നാളുകള്‍ ഒരു പാട് കഴിഞ്ഞിരുന്നു.  പറഞ്ഞുവന്നത് ഇത്തരം പ്രത്യേക സഹചര്യത്തില്‍ ട്യൂഷന്‍ സെന്റ്റുകളെ ആശ്രയിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.  


 അതിരാവിലെ  സ്ക്കൂളിലേക്ക് പുസ്തകകെട്ടും ഭക്ഷണവും അതിന് പുറമെ ട്യൂഷന്‍ സെന്റ്റിന്റെ നോട്സും പുസ്തകളും എല്ലാം തോളത്ത് കയറ്റി നഗരത്തിലേ സ്ക്കുളിലേക്ക് കിളിയുടെ (പൂര) പാട്ടും കേട്ട് ബസ്സില്‍ തൂങ്ങി ഒരു യാത്ര ഒരു പരിധിവരെ സഹനീയമാണ്,  എന്നാല്‍ സായന്തനത്തിലെ തിരിച്ചുള്ള യാത്രയെ എങ്ങിനെ വിശേഷിപ്പിക്കും എന്നറിഞ്ഞുകൂടാ.. തിക്കി നിരങ്ങി വിയര്‍ത്തുകുളിച്ച് ഒടുവില്‍ നേരെ..   അങ്ങാടിയിലെ ഏതെങ്കിലും കെട്ടിടത്തിന്റെ ഉച്ചിയില്‍ തകരഷീറ്റില്‍ ഉയര്‍ത്തിയ മേല്‍ക്കൂരക്ക് കീഴില്‍ കാറ്റും വെളിച്ചവും കടക്കാത്ത ഇടുങ്ങിയ ക്ലാസ് റൂമില്‍ അമ്പതിലധികം കുട്ടികള്‍ തിങ്ങി നിരങ്ങി ഇരിക്കുന്ന ട്യൂഷന്‍ സെന്റ്റിലെ കാഴ്ച്ച ഇന്നും ശ്വാസം മുട്ടിക്കാറുണ്ട്.  ഇടനാഴിയില്‍ ഉയര്‍ന്ന് കേട്ട ചൂരലിന്റെ സീല്‍ക്കാരങ്ങളേക്കാള്‍ എന്നെ വേദനിപ്പിച്ചത് പഠനത്തില്‍ ഇത്തി പിന്നോക്കം നില്‍ക്കുന്നവരെ പരിഹസിക്കുന്ന അധ്യപകരുടെ കുത്തുവാക്കുകളായിരുന്നു.  അത്യാവശ്യം പഠിക്കാന്‍ കഴിയുന്ന  മടിയന്മാര്‍  ഇവിടെ നിന്ന് രണ്ട് കിട്ടുമ്പോള്‍ ശരിയാവാറുണ്ട് എന്നുള്ളതാണ് സത്യം  എന്നാല്‍  അങ്ങിനെയെല്ലാത്ത ഒരു പത്തുശതമാനം എക്കാലയളവിലും ഉണ്ടായിട്ടുണ്ട്.  ഇത്തരക്കാരെ എവിടെയും പരിഗണിക്കുന്നതായ് കണ്ടിട്ടില്ല.    ഗ്രൂപ്പ് ഡിസ്ക്കഷനിലൂടെയുള്ള പഠനം ഇത്തരക്കാരെ  ഒരു പരിധിവരെ സഹായിക്കാനാവും എന്നുള്ളത് അനുഭവ സാക്ഷ്യം.  


നിലവില്‍ സര്‍ക്കര്‍ സ്ക്കൂളുകടക്കം നല്ല നിലവാരം പുലര്‍ത്തുന്ന സഹചര്യത്തില്‍  ഒരു മുറപോലെ കുട്ടികളെ ട്യൂഷന്  അയക്കേണ്ടതുണ്ടോ.. എന്ന് വിചിന്തനം നടത്തേണ്ടതുണ്ട്.

Thursday, March 3, 2011

ശുക്കൂര്‍...സംഭവമാണ്...


ഇത് ശുക്കൂര്‍...  പാട്ടിലെ സുക്കൂറിനെ പോലെ ആളൊരു സംഭവമാണ്...   നാട്ടിലെ സര്‍വ്വ സുക്കൂറുമാരും ഫേസ്ബുക്കും ട്വിറ്ററും മായി മാറിയപ്പോള്‍... നമ്മുടെ സുക്കൂറുമോനും തുടങ്ങി ഒരോ അക്കൌണ്ട്...

സുക്കൂറു മോന് ഫേസ്ബുക്ക് ഒരു മായികലോകമായിരുന്നു... വെള്ളം കാണാത്ത മലയാളിയെ പോലെ ലവനും എടുത്തുചാടി ഫേസ്ബുക്കിലേക്ക്..  അന്തരളങ്ങളില്‍ മുങ്ങാകുഴിയിട്ടു..  കാണുന്ന ഓരോ ഇസ്പേഡ് ഏഴാകൂലികളെയും സുക്കൂറ് ആഡികളിച്ചു... ആദ്യമാദ്യം ലൈക്കടിച്ചുകളിച്ച സുക്കൂറുമോന്‍ പതിയെ സ്റ്റാറ്റസിടാനും വീഡിയോ അപ്പ് ലോഡ് ചെയ്യാനും പഠിച്ചു..

പിന്നെയുള്ള ദിനങ്ങള്‍ സുക്കൂറിന്റേതായിരുന്നു.  സുക്കൂറിന്റെ വീ‍ഡിയോ ഗാനങ്ങള്‍ക്ക് ആരധകന്മാരും ആരാധികമാരും ഉണ്ടായി...  സുക്കൂര്‍ ഏഴാം കടലും കടന്ന് ഇന്റ്ര് നെറ്റ് സൌഹൃദത്തിന്റെ ഗ്രാമം തന്നെ സൃഷ്ടിച്ചു...   ആയിടക്കാണ് ഒരു റിക്ക്വസ്റ്റ് മൂപ്പരെ തേടിവന്നത്... അത് ലവളായിരുന്നു...

പേരറിയാത്ത അവളെ നമുക്ക് അനോനാ.. എന്ന് വിളിക്കാം അനോന കുറച്ചകലെ നിന്നാണ് സൌഹൃദം തേടിയെത്തിയത്... കാപ്പിരികളുടെ സ്വന്തം നാടായ കാനയില്‍ നിന്ന്  സോറി ഗാനയില്‍ നിന്ന്.  സുക്കൂര്‍ പ്രൊഫൈല്‍ പരിശോധിച്ചു  ഗൊച്ച്  ഗൊള്ളാം... ആഡ് ബട്ടന്‍ അമര്‍ത്തി.. ആയിരത്തിലൊരുവളായി തന്റെ മൊഞ്ചത്തികളുടെ കൂടെ കൂട്ടി.  മൌസ് ബട്ടനില്‍ നിന്ന് വിരലുയര്‍ത്തും മുന്‍പ് ചാറ്റ് ബോക്സ് പോപ്പ് ചെയ്തു അത് ലവള്‍തന്നെയായിരുന്നു....

ഹായ്... വേറാര്‍ യുടാ.... ഹവായടാ... എന്താണടാ...  ഇംഗ്ലീഷറിയാത്ത ലവളും.. മംഗ്ലീഷറിയുന്ന ലവനും ചാറ്റി തുടങ്ങി ..  അപ്പോള്‍ തന്നെ നമ്മുടെ നായകന് ഇത് ഒരു ഒഴിയാ ബാധ ആകുമോ എന്ന് തോന്നി തുടങ്ങി.   സൂക്കൂര്‍ എന്റെയും നിങ്ങളെയും പോലെയല്ല മൊഫൈല്‍ നമ്പര്‍ എല്ലാം തന്റെ മുഖപുസ്തകത്തില്‍ ചേര്‍ത്തിയിട്ടുണ്ട്...  അത് തേടിപിടിച്ച ലവള്‍ മിസ്ക്കോള്‍ പതിവാക്കി... അത്യാവശ്യം ഇന്റ്ര് നെറ്റ് കാര്‍ഡുകള്‍ വില്‍ക്കുകയും ചെയ്യുന്ന നായകന്‍ അതിലൊരു കാര്‍ഡുപയോഗിച്ച് നായികയ്ക്ക് തിരികെ വിളിച്ചു..

ഞാനിവിടെ പഠിക്കുകയാണെന്നും... എന്റെ സ്ഥിതിഗതികള്‍ വളരെ മോശമാണെന്നും ഞാനങ്ങോട്ട് വരട്ടേ  എന്നുമൊക്കെയായി നായിക... ഒരു വിധം പറഞ്ഞ്   കോള്‍ അവസാനിപ്പിക്കാനായ് സുക്കൂര്‍..
പിന്നീട് മിക്കവാറും ദിവസങ്ങളില്‍ തന്റെ സിസ്റ്റം ഓണാക്കുമ്പോള്‍ ഗാനക്കാരി അനോന ചാടിവരും...  ആയിടക്കാണ് അവളുടെ ഒരു മെസേജ്.. അടുത്ത ദിവസം എന്റെ ബര്‍ത്ത് ഡേ ആണെന്നും പറഞ്ഞു..  പരോപകാ‍രിയായ നായകന്‍ തിരിച്ചു ചോദിച്ചു...  പരയൂ സോദരീ നിനെക്കെന്ത് സമ്മാ‍നമാണ് ഈ ആങ്ങളയുടെ വകയായി വേണ്ടത്.. എന്ന്.   ആക്ച്ചോലി... നായകന്‍ കരുതിയത് അവള്‍ വല്ല ലാസോജര്‍ നാരങ്ങാ മിഢായെങ്ങാനും ചോദിക്കൂ എന്നോയുള്ളൂ...  എന്നാല്‍ ലവള്‍ക്ക് വേണ്ടത് അതൊന്നുമായിരുന്നില്ല... അവള്‍ക്കൊരു ലാപ്ടോപ്പ് വേണമത്രെ.. സൂക്കൂര്‍ അറിയാതെ ഓഫ് ലൈനായി പോയി...

പിന്നീടുള്ള് ദിനങ്ങള്‍ മിസ്കോളുകളുടേതായിരുന്നു...ഒപ്പം മെസേജും...  എന്റെ സര്‍വകലാശാല പരീക്ഷ അടുത്തെന്നു.. ഒരു ലാപ്പ്ടോപ്പ് എന്റെ പഠനത്തിന് അത്യന്താപേക്ഷിതമാണെന്നും മായിരുന്നു  അതിന്റെ ഉള്ളടക്കം...  മോളെ.. ഒരു ലാപിനെന്തു വരും.. എന്ന് നമ്മുടെ നായകന്‍..   അതോ  വെറും 3860 യു എസ്സ് ഡോളര്‍..
ഡോളര്‍.. അഥവാ.. ജോര്‍ജുകുട്ടി..  സുക്കൂര്‍ വിണ്ടും ഓഫ് ലൈനായി...

നായിക അനോന വിട്ടില്ല വായുമാര്‍ഗ്ഗം എസ്സ് മെസ്സ് ആയി ഒരു ദൂതയച്ചു... ഇവിടെ  തിങ്ങ്സ് വളരെ എക്സ്പന്‍സീവാണ്... സോ..  ലാതാണ്  ഇത്രയും ചാര്‍ജ്.. ബ്ലീസ്... ഐ ആം നീഡി...

ഇതും കണ്ട് നായകന്‍ പൊട്ടിച്ചിരിച്ച്... മോളേ.. നമ്മളോടാണോ.. കളി.. സ്ക്കുളില്‍ വല്ങ്ങനെ പോയില്ലങ്കിലും വല്ലപ്പോഴും വള്ളിക്കുന്നിലെങ്കിലും പോകാറുണ്ട്... മൂപ്പരെ പഴയൊരു പോസ്റ്റില്‍ ലിത് പോലെരു നൈജീരിയന്‍ കത്ത് ഞമ്മള് വായിച്ചതാ....  അല്ല പിന്നെ..

നായിക  അനോന ഒരു മാറ്റവുമില്ല... മെസേജുകളും മിസ്ഡ് കോളുകളും തുടര്‍ന്ന് കൊണ്ടേ ഇരുന്നു.. ബ്ലീസ്... ഐ ആം നീഡി...  അവസാനം  സുകൂര്‍ ഫേസ്ബുക്ക് ഗുരുവിനെ കണ്ട് സംങ്കടം ബോധിപ്പിച്ചു... തുടന്ന് അവളെ മൂന്നും ചൊല്ലി ബ്ലോക്കി...  അപ്പോഴും  മിസ്ഡ് കോളുകള്‍ തുടന്ന് കൊണ്ടേ ഇരുന്നു...

ങാ ഹ ഹ :  കഥ കഥാപാത്രങ്ങള്‍ തികച്ചു സാങ്കല്‍പ്പിക്കം ആര്‍ക്കെങ്കില്‍ സാദൃശ്യമുള്ളതായി തോന്നുന്നുവെങ്കില്‍ അത് മനപ്പൂര്‍വ്വം മാത്രമാണ്..  



Monday, November 30, 2009

മഴകെടുതിയുടെ നേര്‍കാഴ്ച്ചകള്‍


ജിദ്ദയില്‍ എത്തിയിട്ട് എട്ട് വര്‍ഷത്തില്‍ അധികമായെങ്കിലും ഇത്ര മാത്രം മഴ കണ്ട്ട്ടില്ല.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലിപ്പഴ വര്‍ഷതൊടെ പെയ്ത മഴയായിരുന്നു എന്റെ ചെറിയ പ്രവാസ ജീവിതത്തിനിടയില്‍ കണ്ടത്. രാവിലെ ഫ്ലറ്റില്‍ നിന്ന് ഇറങ്ങുബൊള്‍ തന്നെ മഴ ചാറിതുടങ്ങിയിരുന്നു. അല്‍ ഖുമറയിലെ ഫാക്ടറിയില്‍ എത്തിയ ഉടനെ മഴ കനത്തു. കുറച്ചകലെ വിജനമായ മരുപ്രദേശത്ത് ഒരു യാര്‍ഡ് ഉണ്‍ദ് കംബനിക്ക് അവിടെ പരിശേധിക്കാനും വേണ്ട മുന്‍ കരുതല്‍ എടുക്കനുമായ് കുറച്ച് പേരെ അങ്ങേട്ട് അയച്ചു. അധികം കഴിഞില്ല അവര്‍ വിളിച്ചു, 2അടി ഉയരത്തില്‍ വെള്ളം പൊന്തിയെന്നും വെയര്‍ഹൊസ്വെള്ളത്തിലായിയെന്നും അറിയിച്ചു. ക്യാമറയുമായി ഞാനും സഹപ്രവര്‍ത്തകനും ക്ലയിമിന് ആവശ്യമായ ചിത്രങ്ങള്‍ എടുക്കാന്‍ തിരിച്ചു. കാറും ജീപ്പും പറ്റില്ലന്ന് ഉറപ്പായതിനാല്‍ ട്രയിലറിലായിരുന്നു യാത്ര.



അധിക ദൂരം പിന്നിട്ടില്ല ട്രയിലര്‍ വെള്ളം കയറി പണിമുടക്കി, മണിക്കൂറുകള്‍ വെള്ളകെട്ടിനു നടുവില്‍ ട്രയിലറില്‍ ഇരുന്നു. ഒടുവില്‍ മറ്റെരു ട്രയിലര്‍ വടം കെട്ടിവലിച്ചുകരക്കുകയറ്റി. ഒടുവില്‍ കംബനിയില്‍ മടങ്ങിയെത്തി, കംബനി ബസ്സില്‍ റൂമിലെക്ക് തിരിച്ചു. ഹരാജ് വഴിയായിരുന്നു യാത്ര, സൂഖിനടുത്തെത്തിയപ്പെഴെക്കും വെള്ളം കൂടി വന്നു കുറച്ചകലെ ഒരു ഡിയെന്നെയും കാറും വഴിമുടക്കികുറുകെ കിടക്കുന്നു. അരക്കുവെള്ളത്തില്‍ നീന്താന്‍ മാനസികമായി തയ്യാറായികഴിഞിരുന്നു, ഫിലിപ്പിനെ ഡ്രയിവറുടെ മനസ്സാനിധ്യം ഞങ്ങളെ മഹജറില്‍ എത്തിച്ചു.



പിറ്റെ ദിവസം വീണ്ടും ക്യാമറയുമായി ഗറെനിയ യാര്‍ഡ് ലക്ഷ്യ്മാ‍ക്കി മറ്റ് ഒരു ട്രയിലറില്‍ യാത്ര തിരിച്ചു. വഴിനീളെ കണ്ട കാഴ്ച്ചകളാണ് താഴെ യുള്ള ചിത്രങ്ങള്‍



ചിത്രങ്ങളെടുത്ത് തിരിചു പുറപ്പെട്ട ഞങ്ങള്‍ മറ്റൊരു സ്തലത്ത് കുടുങ്ങി, പ്രതീക്ഷയൊടെ രണ്ട് മണിക്കുര്‍ കാത്തിരുന്നു ഒടുവില്‍ ഞങ്ങള്‍ക്കരികത്ത് വേറൊയും രണ്ട് ട്രയിലര്‍ കുടുങ്ങി. ഒടുവില്‍ ഒരു ഫോര്‍ വീല്‍ ടിപ്പര്‍ വലിച്ചുകയറ്റുംബൊള്‍ സമയം ഇരുട്ടിയിരുന്നു.




Wednesday, November 25, 2009

നെസ്റ്റാള്‍ജിയ

കല്ലായ് പുഴയും മരവ്യവസായവും ഓര്‍മ്മ മാത്രമാകുമൊ? 50 മീറ്ററില്‍ അധികം നീളത്തില്‍ മരങ്ങള്‍ കൂട്ടികെട്ടി നിര്‍മ്മിച്ച് പുഴയിലൂടെ ഒഴുകിവരുന്ന ചങ്ങാടങ്ങള്‍, അതിനുമുകളിലൂടെ നീളന്‍ മുളയുമായി നടന്ന് നീങ്ങുന്ന തുഴച്ചല്‍കാരനും എല്ലാം മനോഹരമായ കാഴ്ച്ചയായിരുന്നു. കല്ലായിലെ മര വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ഇത്തരം ചങ്ങാടങ്ങളെ തെരപ്പന്‍ എന്നായിരുന്നു പറഞിരുന്നത്. ഈര്‍ച്ചമില്ലുകളുടെ മുളല്‍ നിലച്ചിട്ട് കാലമേറെയായി. പൂട്ടികിടക്കുന്ന ചില മില്ലുകള്‍ വെയര്‍ ഹൌസ്സുകളും മറ്റുമായ്, അതുമല്ലാതെ ചിലത് വന്യജീവികളുടെ ആവാസകേന്ദ്രമായ് മറുന്നതാണ് അടുത്തകാലത്തെ പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അവശേഷിക്കുന്ന വിരലിലെണ്ണവുന്ന മില്ലുകളെ നിലനിര്‍ത്തുന്നത് പാഴ്ത്തടികളും വിദേശ ഇറക്കുമതി മരങ്ങളുമാണ്. പുഴക്കരയില്‍ നിന്ന് ട്രക്കുകളില്‍ നിന്ന് കൂറ്റന്‍ മരങ്ങള്‍ ഉരുണ്ട് വീഴുന്നത്തും തിരിച്ചു കയറ്റുന്നതും ബല്യകാലത്ത് താല്പര്യത്തൊടെ നോക്കി നില്ക്കാറുണ്ടായിരുന്നു. ആ ഖലാസികളുടെ ഈരടികള്‍ ഇന്ന് കേള്‍ക്കനെ ഇല്ല. ചില തനത് പേരുകള്‍ ഈ മേഖലയില്‍ ഉപയോഗിക്കുന്നത് കാണാന്‍ സാധിച്ചിട്ടുണ്ട്, മൂപ്പനും കേടുനോക്കിയും നംബര്‍ കൊത്തിയും അളത്തകാരനും മറ്റും. നമ്മില്‍ അറിയാതെ ഉയര്‍ന്നുവരുന്ന ചില നൊസ്റ്റാള്‍ജിക്ക് ഫീലുകളുകള്‍ അതു ചിലപ്പോള്‍ നമ്മുടെ ചുറ്റുപാടുമായി ബന് ധപ്പെട്ടതാകാം

Thursday, November 19, 2009

വില്ലനോ...?


റെയില്‍പാത ഒരുപാട് നാടുകളുടെ വികസനസ്വപ്നമാണ്, എന്നാല്‍ ശരാശരി പയ്യാനക്കല്‍കാരുടെ വികസനസ്വപ്നത്തിലെ വില്ലനാണ്....